
കരിപ്പൂരിൽ 500ലധികം പേർക്ക് താമസിക്കാനുള്ള ഹജ്ജ് ഹൗസ്, 8 കോടി രൂപ ചിലവഴിച്ച് വനിതകൾക്ക് മാത്രമായി നിർമ്മിച്ച കേന്ദ്രം എന്നീ വിപുലമായ സൗകര്യങ്ങൾ നിലവിലുണ്ട്. കൊച്ചി എയർപോർട്ടിൽ സൗകര്യം പരിമിതമാണെന്നവർ പറഞ്ഞു. 2015ൽ റൺവേ കാർപ്പറ്റിംഗിന്റെ പേരിലാണ് എംബാർക്കേഷൻ സെന്റർ മാറ്റിയത്. തുടർന്ന് നടത്തിയ ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് 2019ൽ വീണ്ടും പുന:സ്ഥാപിക്കപ്പെട്ടത്. കോവിഡിന്റെ പേരിൽ എംബാർക്കേഷൻ പോയന്റുകൾ ചുരുക്കുന്നതിന്റെ പേരിലാണ് കരിപ്പൂരിനെ അവഗണിക്കുന്നത്. എംബാർക്കേഷൻ പോയന്റ് മാറ്റിയത് ഹജ്ജ് തീർത്ഥാടകരോട് കാണിക്കുന്ന ക്രൂരതയും, മനുഷ്യാവകാശ ലംഘനവുമാണ്. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. പി.ടി.ഇമ്പിച്ചിക്കോയ, പി.സി.ഹനീഫ പുളിക്കൽ, സി.എ.ആരിഫ് ഹാജി, മംഗലം സൻഫാരി, അസ്മുൽകരീം പറമ്പാടൻ എന്നിവർ പങ്കെടുത്തു.
