
നെഹ്‌റുവിന്റെ മിക്‌സഡ് ഇക്കണോമി എന്ന തത്വം ലോകം അംഗീകരിച്ചതാണ്. കമ്യൂണിസ്റ്റ് പാതയിലേക്ക് വന്ന റഷ്യയും, ചൈനയും, വിയറ്റ്‌നാമും, ഉത്തര കൊറിയയുമെല്ലാം പിന്നീട് ഇത് അംഗീകരിക്കുന്നതാണ് ലോകം കണ്ടത്. കോൺഗ്രസ്സിന്റെ ദർശനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. മതേതരത്വം ഭാരതത്തിന്റെ ആത്മാവാണ്. 8-ാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് വന്ന മുസ്ലിംകളെയും, എഡി 52ൽ വന്ന ക്രിസ്ത്യാനികളെയും രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചവരാണ് ഹിന്ദുക്കൾ. ഹിന്ദു എന്നത് ഒരു സംസ്‌കാരമാണെന്ന സ്വാമി വിവേകാനന്ദന്റെ ദർശനം ബിജെപി നേതൃത്വം ഓർക്കണം. കേരളത്തിൽ സാമൂതിരി രാജവംശം ഇതര സമുദായങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പിന്നണിയിൽ കിടന്ന രാജ്യത്തെ ലോകത്തിന്റെ നെറുകയിൽലെത്തിച്ചതും രാജ്യത്തെ ജനങ്ങളെ ഉന്നതിയിലേക്ക് നയിച്ചതും കോൺഗ്രസ്സാണ്. ഇന്ത്യക്കാരന്റെ മനസ്സിലുള്ള മതേതരത്വം ആയിരം മോദിമാർ വന്നാലും തകർക്കാനാവില്ലെന്നദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഡിസിസി ഹാളിൽ സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് അഡ്വ.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സിറിയക് ജോൺ, മുൻ മേയർ സി.ജെ.റോബിൻ, തിക്കോടി നാരായണൻ മാസ്റ്റർ, പി.കെ.മാമുക്കോയ, എം.എം.ശ്രീധരൻ എന്നീ മുതിർന്ന നേതാക്കളെ ചടങ്ങിൽ ആദരിച്ചു. ഇ.അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. എൻ.സുബ്രഹ്മണ്യൻ, കെ.സി.അബു, കെ.എം.അഭിജിത്ത്, ഉഷാദേവി ടീച്ചർ, പി.എം.അബ്ദുറഹിമാൻ, ഗൗരി, കെ.സി.ശോഭിത, നിഹാൽ എന്നിവർ സംസാരിച്ചു.
