മത്സ്യം പച്ചക്കറി കൃഷി ഒരുമിച്ച് : ഗോപാറ്റ് സാങ്കേതിക വിദ്യ ലോഞ്ച് ചെയ്തു

കോഴിക്കോട്: മത്സ്യകൃഷിയും അനുബന്ധമായി 16 ഇന പച്ചക്കറികൃഷിയും നടത്തുന്ന ഗോപാറ്റ് സാങ്കേതിക വിദ്യ ലോഞ്ചിംഗ് രാരിച്ചൻ റോഡിലെ പാഷൻ അക്വാപോണിക്സിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂരും ചേർന്ന് നിർവ്വഹിച്ചു. 2.5 മീറ്റർ മാത്രം വ്യാസമുള്ള ഫൈബർ പോണ്ടിൽ 500 ഗ്രാം വരെയുള്ള 300 മത്സ്യങ്ങളെ ഇതിലൂടെ വളർത്തിയെടുക്കാം. കുളത്തിലെ മാലിന്യം പോഷകമാക്കി മാറ്റിയാണ് പച്ചക്കറി കൃഷി ഒരുക്കുന്നത്. ഒന്നര പതിറ്റാണ്ടോളമായി മത്സ്യ കൃഷി രംഗത്തുള്ള മുക്കം സ്വദേശികളായ മുഅ്മിൻ അലിയും ബിജിൻ ദാസും ചേർന്നാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പദ്ധതി അറേബ്യൻ ബുക് ഓഫ് റിക്കാർഡിൽ ഇടം നേടിയിട്ടുണ്ട്. വെള്ളം മാറ്റേണ്ടതില്ല എന്നതും നിന്തരമായ ശ്രദ്ധ ആവശ്യമില്ല എന്നതുമാണ് ഈ പുതിയ വിദ്യയെ വേറിട്ടതാക്കുന്നത്.

മത്സ്യം-പച്ചക്കറി കൃഷി ഒരുമിച്ച് ചെയ്യുന്ന നൂതന ഗോപാറ്റ് സാങ്കേതിക വിദ്യ ലോഞ്ചിംഗ് ബാബു പറശ്ശേരിയും കമാൽ വരൂദൂരും ചേർന്ന് നിർവ്വഹിക്കുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *