സന്ദർശനത്തിനെത്തുന്നവർ എട്ടാം നാൾ മടങ്ങണം.

തിരുവനന്തപുരം :  അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്നവര്‍ എട്ടാം നാള്‍ മടങ്ങണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പുതിയ മാര്‍ഗരേഖ.

പരീക്ഷകള്‍ക്കെത്തുന്നവര്‍ നിശ്ചിത തീയതിക്കു മൂന്നുദിവസം മുൻപ് എത്തി, മൂന്നുദിവസം കഴിഞ്ഞു മടങ്ങണം. ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ എത്തുന്നവര്‍ പൊതു ഇടങ്ങളോ ആശുപത്രികളോ സന്ദര്‍ശിക്കാന്‍ പാടില്ല. അറുപതു വയസിനു മുകളിലും പത്തുവയസിനു താഴേയും ഉള്ളവരുമായി സമ്പർക്കം പാടില്ലെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.
സംസ്ഥാനത്തേക്ക് വരുന്നവര്‍ സര്‍ക്കാരിന്‍റെ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ കേരളത്തില്‍ കൂടുതല്‍ നാള്‍ തങ്ങിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കും. ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവര്‍ക്കെതിരെയാകും കേസെടുക്കുകയെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *